യോഹന്നാന് 15 : 10
യേശു: "ഞാന്‍ എന്റെ പിതാവിന്റെ കല്പനകള് പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്പനകള് പാലിച്ചാല്‍ എന്റെ സ്നേഹത്തില്‍ നിലനില്ക്കും."
യേശു ഒരു യഹൂദൻ ആയിരുന്നു. യഹൂദ സംസ്കാരത്തിൽ വളർന്നവൻ ആണ്. യേശു പിതാവായ ദൈവത്തിന്റെ നിയമം പാലിക്കേണ്ട എന്ന് നമ്മളെ പഠിപ്പിച്ചോ? യേശു നിയമം ലംഖിച്ചോ? അതോ പാലിച്ചോ? നമുക്ക് നോക്കാം.
കാരണം യേശുവിന്റെ പിൻഗാമികൾ ആയ നമ്മൾ യേശു ജീവിച്ചത് പോലെ അല്ലെ ജീവിക്കേണ്ടത്?
നമ്മൾ ഓർക്കണം, "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു." യോഹന്നാന് 1 : 14a
അന്നത്തെ വചനം എന്താണ്? നിയമവും പ്രവാചകന്മാരും സന്ഗീർത്തനങ്ങളും. നമ്മൾ "പഴയ നിയമം" എന്ന് വിളിക്കുന്ന ആ വചനം.
വചനം = നിയമവും പ്രവാചകന്മാരും (അർഥം എന്നതാണ്?)
പുറപ്പാട് 31 : 18b - ...ഉടമ്പടിയുടെ രണ്ടു പ്രതികള്‍ - തന്റെ വിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള് - ദൈവം അവനു (മോശക്ക് ) നല്കി.
(കൂടുതലറിയാൻ താഴെ ഉള്ള ചോദ്യങ്ങളിൽ ടാപ്പ് 👆🏼ചെയ്യുക)
യേശു നിയമത്തെയും പ്രവാചകന്മാരെയും ("പഴയ നിയമം") കുറിച്ച് പറഞ്ഞത്?
മത്തായി 5 : 17-19
17 "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല സ്ഥിരീകരിക്കാൻ** ആണ് ഞാന്‍ വന്നത്.
18 ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
19 ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന് സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും."
കുറിപ്പ്:
നമ്മൾ "പഴയ നിയമം / Old Testament" എന്ന് വിളിക്കുന്ന ബൈബിൾ ഭാഗം യേശു ക്രിസ്തു "നിയമവും പ്രവാചകന്മാരും" എന്നാണ് വിളിച്ചത്.
യേശു പറയുന്നു:
നിയമം അസാധുവാക്കാൻ അല്ല വന്നിരിക്കുന്നത്
പൂർത്തി ആകാൻ ആണ്
ആകാശവും ഭൂമിയും ഉള്ളടത്തോളം, ദൈവത്തിനെ നിയം ഉണ്ട്
നിയമത്തിൽ നിന്ന് വെള്ളിയോ പുള്ളിയോ മാറില്ല
നിയമം ലംഖിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നവർ ചെറിയവർ എന്ന് വിളിക്കപ്പെടും, സ്വര്‍ഗരാജ്യത്തില്‍
പാലിക്കുന്നവരും, പഠിപ്പിക്കുന്നവരും വലിയവർ എന്ന് വിളിക്കപ്പെടും
പള്ളി പറയുന്നത് പോലെ യേശു നിയമം പാലിക്കേണ്ട എന്ന് പഠിപ്പിച്ചാൽ യേശു തന്നെ സ്വർഗ്ഗരാജ്യത്തിൽ ചെറിയവൻ ആവില്ലേ?
**യഥാർത്ഥ ഹീബ്രെവിൽ: https://www.hebrewgospels.com/matthew
യേശു വിധി ദിവസത്തിൽ നിയമം ലംഖിക്കുന്നവരെ കുറിച്ച്?
മത്തായി 7 : 21-23
21 "കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
22 അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?
23 അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; നിയമലംഘനം (അനീതി*) പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍."
മത്തായി 13 : 41-42
യേശു: "മനുഷ്യപുത്രന് തന്റെ ദൂതന്മാരെ അയയ്ക്കുകയും.
അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും നിയമലംഘനം (തിന്മ*) പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും."
മത്തായി 24 : 12
യേശു: "നിയമലംഘനം (അധര്‍മം*) വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും."
*അനീതി/അധർമം/തിന്മ എന്ന വാക്ക് ഗ്രീക്കിൽ "anomia" എന്നാണ്. Strong's G458 Lexicon-ഇൽ ആ വാക്കിന്റെ അർഥം ഇതാണ്.
നിയമമില്ലാത്ത ഒരാളുടെ അവസ്ഥ - ഒന്നുകിൽ അതിനെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ അല്ലെങ്കിൽ അത് ലംഘിക്കുന്നതുകൊണ്ടോ.
അവഹേളനവും നിയമലംഘനവും, അധർമ്മം, ദുഷ്ടത
വീണ്ടും, ഇതൊക്കെ പറഞ്ഞിട്ട് യേശു തന്നെ നിയമം ലംഖിക്കുമോ? അതോ ലംഖിക്കാൻ നമ്മളോട് പറയുമോ?
യേശു സാബത്തിനെ കുറിച്ച് എന്താണ് പറഞ്ഞത്?
മര്‍ക്കോസ് 2 : 27-28 - അവന് അവരോടു പറഞ്ഞു: "സാബത്ത്* മനുഷ്യനുവേണ്ടിയാണ്; മനുഷ്യന് സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രന് സാബത്തിന്റെയും കര്‍ത്താവാണ്."
ചോദ്യം: സാബത്തിന്റെ കർത്താവായ യേശു സാബത്തു നിയമം ലംഖിക്കുമോ? പിന്നെ ഇവിടെ എവിടെയാണ് യേശു സാബത്തു നമ്മുക്ക് തോന്നുന്ന ദിവസം ആകാൻ അനുവാദം തരുന്നത്?
*യഥാർത്ഥ സാബത്ത് ദിവസം - Read More.
യേശു അധികാരിയോട് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ എന്താണ് പറഞ്ഞത്?
ലൂക്കാ 18 : 18-20
ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന് അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?
യേശു പറഞ്ഞു: "... പ്രമാണങ്ങള്‍ നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം നല്‍കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക."
വീണ്ടും, ദൈവത്തിന്റെ നിയമം ലംഖിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല. പഠിപ്പിക്കുകയും ഇല്ല. യേശു സ്വന്തം പിതാവിന് എതിരായി പ്രവർത്തിക്കില്ല.
യേശു ഫരിസേയരുടെ (മാനുഷിക) നിയമങ്ങളെ ആണ് തള്ളി പറഞ്ഞത്?
മത്തായി 15 : 3-9
3 അവന് മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്?
4 പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; പിതാവിനെയോ മാതാവിനെയോ അധിക്ഷേപിക്കുന്നവന്‍ മരിക്കണം എന്നു ദൈവം കല്പിച്ചിരിക്കുന്നു.
5 എന്നാല്‍, നിങ്ങള്‍ പറയുന്നു, ആരെങ്കിലും തന്റെ പിതാവിനോടോ മാതാവിനോടോ എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടത് വഴിപാടായി നല്‍കിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ പിന്നെ അവന് അവരെ സംരക്ഷിക്കേണ്ടതില്ല എന്ന്.
6 ഇങ്ങനെ, നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു.
7 കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
8 ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.
9 അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.
വീണ്ടും, ദൈവത്തിന്റെ നിയമം ലംഖിക്കാൻ യേശു പഠിപ്പിക്കില്ല. മനുഷ്യരുടെ നിയമങ്ങളെ ആണ് യേശു തള്ളി കളഞ്ഞത്. ഇക്കാലത്തെ ഒരു ഉദാഹരണം, ആഴ്ചയിലെ ആദ്യത്തെ ദിവസം സാബത്തു അല്ല. ദൈവം പറഞ്ഞത് അനുസരിച്ചു ഏഴാമത്തെ ദിവസം ആണ്.
യേശുവിനോടുള്ള സ്നേഹത്തിന്റെ അടയാളം എന്ത്?
യോഹന്നാന് 14 : 15 - "നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പന പാലിക്കും."
1 യോഹന്നാന് 5 : 2-3 - നമ്മള് ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്നേഹിക്കുന്നു എന്നു നാമറിയുന്നു. ദൈവത്തെ സ്നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്പനകള് അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്പനകള് ഭാരമുള്ളവയല്ല.
1 യോഹന്നാന് 2 : 3 - നാം അവന്റെ കല്പനകള് പാലിച്ചാല്‍ അതില്‍നിന്നു നാം അവനെ അറിയുന്നുവെന്നു തീര്ച്ചയാക്കാം.
യേശു നിയമം നിഷേധിച്ചാൽ യേശു വ്യാജ പ്രവാചകൻ ആകും (നിയമാവര്‍ത്തനം):
നിയമവാർത്തനത്തിൽ എഴുതിയിട്ടുണ്ട്, ഒരു പ്രവാചകൻ വന്നിട്ട് അൽഭൂതങ്ങൾ കാണിക്കുകയും യഹോവയുടെ കല്പനകൾ പാലിക്കേണ്ട എന്ന് പറയുകയും ചെയ്താൽ, അവൻ വ്യാജൻ ആണെന്ന്!!
അപ്പോൾ യേശു നിയമം ലംഖിക്കുകയോ ലംഖിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്താൽ യേശുവും വ്യാജം ആവുകയല്ലേ?? പക്ഷെ യേശു വ്യാജം ആണോ?? അല്ല! എന്ന് വെച്ചാൽ യേശു യഹോവയുടെ നിയമം പാലിച്ചു!
താഴെ വായിക്കാം നിങ്ങള്‍ക്ക് തന്നെ.
നിയമാവര്‍ത്തനം 13 : 1-5
നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും
അവന് പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന് പറയുകയാണെങ്കില്‍
നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.
നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള് പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം.
അവന് പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍ നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യഹോവയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന് ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയണം.
യേശു നിയമം ലംഖിച്ചാൽ പാപി ആകുമായിരുന്നു:
യേശു പാപം ചെയ്താൽ, കളങ്കം ഇല്ലാത്ത കുഞ്ഞാട് ആവില്ല.
1 യോഹന്നാന് 3 : 4 - പാപം ചെയ്യുന്നവന് നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
1 പത്രോസ് 1 : 19 - കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേ തുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ.
1 പത്രോസ് 2 : 22 - അവന് പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല.
ഹെബ്രായര്‍ 4 : 15 - നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്.
യേശു മോശയെ പോലെ ഒരു പ്രവാചകൻ ആയിരിക്കും എന്ന് പ്രവചനം:
നിയമാവര്‍ത്തനം 18 : 15-19
നിന്റെ ദൈവമായ യഹോവ നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്.
ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കര്‍ത്താവിനോടു നീ യാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ യഹോവയുടെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു.
അന്നു യഹോവ എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.
അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന് അവരോടു പറയും.
എന്റെ നാമത്തില്‍ അവന് പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും.
യേശുവിനെ പിതാവായ യഹോവ അയച്ചതാണ്:
യോഹന്നാന് 12 : 49-50
യേശു: "എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പന നല്കിയിരിക്കുന്നു."
അവിടുത്തെ കല്പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചതുപോലെ തന്നെയാണ്.
യോഹന്നാന് 5 : 19
യേശു പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു."
യോഹന്നാന് 8 : 28
അതുകൊണ്ട് യേശു പറഞ്ഞു: "നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന് എന്നോടുകൂടെയുണ്ട്."
യോഹന്നാന് 14 : 10
"ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്."
യേശുവിനെ കുറിച്ചുള്ള പ്രവചനങ്ങളിൽ നിയമം:
സങ്കീര്‍ത്തനങ്ങള്‍ 40 : 7-10
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില് എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം (Torah) എന്റെ ഹൃദയത്തിലുണ്ട്.
ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
യേശുവിനെ യഹോവ ഉടമ്പടിയുടെ ദൂതൻ എന്നാണ് വിളിച്ചത്:
മലാക്കി 3 : 1
ഇതാ, എനിക്കുമുന്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കർത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന് (യേശു മിശിഹാ) ഇതാ വരുന്നു - സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.